Press Club Vartha

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതികൾ പുലർച്ചെ പുതുവേലിയിലെ ചായക്കടയില്‍ എത്തിയതായി മൊഴി

കോട്ടയം: കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിയതായി സംശയം. പ്രതികളെ പോലെ സാമ്യമുള്ള മൂന്ന് പേരെ കണ്ടതായി ചായക്കട ഉടമ. പുതുവേലിയിലെ ചായക്കടയില്‍ ഇവർ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായിട്ടാണ് കടയുടമ മൊഴി നൽകിയിരിക്കുന്നത്. രേഖാ ചിത്രവുമായി സാമ്യം ഉള്ളവരെയാണ് കണ്ടതെന്നും ഇയാൾ പറയുന്നു.

എന്നാൽ ആ സമയം രേഖാ ചിത്രം പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. അപ്പോൾ ചിത്രം കണ്ടിരുന്നേൽ ഇവരെ പിടികൂടിയേനെയെന്നും കടയുടമ പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന ഇവർ മൂന്ന് പേരും കടയിൽ കയറി ചായ കുടിച്ചുവെന്നും എന്നാൽ ചായക്ക് ഓർഡർ തന്നപ്പോഴും അത് കഴിഞ്ഞ് ചായയുടെ പണം തരാൻ നേരത്തും മുഖം തരാതെയാണ് ഇവർ നിന്നതെന്നുമാണ് ഇയാൾ പറയുന്നത്. എന്നാൽ സി സി ടി വിയിൽ കണ്ട കാറിൽ തന്നെയാണോ ഇവർ എത്തിയതെന്നും സംശയം ഉണ്ട്. ഇവർ കാര്‍ മാറ്റിയിട്ട ശേഷമാണ് കടയില്‍ എത്തിയത്. രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു.

Share This Post
Exit mobile version