
കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്കു മാറ്റി. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതെ സമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് നടിയുമായുണ്ടായതെന്ന് ഒമർ ലുലു കോടതിയിൽ വ്യക്തമാക്കി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ഒമര്‍ ലുലു തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു നടിയുടെ പരാതി. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്.