
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി സംഘർഷത്തിൽ അനാഥരായ കുട്ടികളെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും. ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെയോ ഉറ്റവരെയോ നഷ്ടപ്പെട്ട 22 ഓളം കുട്ടികളെയാണ് ദത്തെടുക്കുക.
ഈ കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും രാഹുൽ ഗാന്ധി ഏറ്റെടുക്കുമെന്നും ബിരുദം പൂർത്തിയാക്കുന്നതുവരെ പിന്തുണ തുടരുമെന്നും ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാറയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാത്രമല്ല വിദ്യാർത്ഥികൾക്ക് പഠനം മുടക്കമില്ലാതെ തുടരാൻ ഈ ആഴ്ച തന്നെ ആദ്യഘട്ട സഹായധനം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
