
മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. മകൻ ആനന്ദ് ഭോസ്‌ലെയാണ് മരണവിവരം സ്ഥിരീകരിച്ചത്. രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം ഉണ്ടാകും.
വിഖ്യാത ഗായിക ലത മങ്കേഷ്‌ക്കറുടെ സഹോദരി കൂടിയാണ് ആശ ഭോസ്ല. എട്ട് പതിറ്റാണ്ടിലേറെ നീണ്ട അവരുടെ കരിയറിൽ, വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമകൾക്കും ആൽബങ്ങൾക്കുമായി അവർ ഗാനങ്ങൾ റെക്കോർഡുചെയ്‌തിട്ടുണ്ട്.
രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , നാല് ബിഎഫ്‌ജെഎ അവാർഡുകൾ , പതിനെട്ട് മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ ഒമ്പത് ഫിലിംഫെയർ അവാർഡുകൾ ,ഏഴ് ഫിലിംഫെയർ അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി.
രണ്ട് ഗ്രാമി നോമിനേഷനുകൾക്ക് പുറമേ . 2000-ൽ, സിനിമാ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് അവർക്ക് ലഭിച്ചു . 2008-ൽ, ഇന്ത്യാ ഗവൺമെന്റ് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി അവരെ ആദരിച്ചു. സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട കലാകാരിയായി 2011-ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അവരെ അംഗീകരിച്ചു.
1943ല്‍ ‘മജാബാല്‍’ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ ‘രംഗീല’ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശ ആലപിച്ചിട്ടുണ്ട്.
