Press Club Vartha

കൊച്ചി കാൻസർ സെന്റർ വികസനത്തിനായി അനുവദിച്ചത് 14.5 കോടി രൂപ

കൊച്ചി : കൊച്ചി കാൻസർ സെന്ററിന്റെ വികസനത്തിനായി പതിനാലര കോടി രൂപ അനുവദിച്ചെന്നു ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കാൻസർ മരുന്നുകൾക്ക് 2 കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് 67 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രറി 40 ലക്ഷം, ആശുപത്രി ഉപകരണങ്ങൾക്ക് 5 കോടി എന്ന തരത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇതിനു പുറമെ കാൻസർ അധിഷ്ഠിത പരിശീലന പരിപാടികൾക്കായി 6 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2023 അവസാനത്തോടെ കൊച്ചി കാൻസർ സെന്ററിന്റെ പുതിയ കെട്ടിടം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിപുലമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആറ് പുനരധിവാസ ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 1108 കാൻസർ രോഗികളാണ് പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Share This Post
Exit mobile version