
കൊച്ചി: പിഎഫ് ഐ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടിയതുമായി സംബന്ധിച്ച് ഹൈക്കോടതിയിൽ വിശദ റിപ്പോർട്ട് സമർപ്പിച്ച് സർക്കാർ. സർക്കാർ ജപ്തി ചെയ്തവർക്ക് പിഎഫ്ഐയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും കോടതിയിൽ സമർപ്പിച്ചു. എന്നാൽ ചില സ്ഥലങ്ങളിൽ പിഴവ് സംഭവിച്ചതായും സർക്കാർ സമ്മതിച്ചു.
പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തു വകകൾ ചിലയിടങ്ങളിൽ ജപ്തിചെയ്തെയതെന്ന് സർക്കാർ. ജപ്തി റജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നും സർക്കാർ കോടതിയിൽ വിശദീകരണം നൽകി. പിഎഫ്ഐയുമായി ബന്ധമില്ലാത്തവർക്കെതിരായ നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.