
തിരുവനന്തപുരം: റോഡിലെ എഐ കാമറയില്‍ പതിയുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇന്നലെ മുതൽ പിഴ ഈടാക്കിത്തുടങ്ങി. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്കാണ് പുറത്തുവന്നത്.
കൊല്ലം ജില്ലയിലാണ് ആദ്യദിനം ഏറ്റവും കൂടുതൽ കുറ്റകൃത്യം നടന്നത്. ജില്ലയില്‍ 4,778 ട്രാഫിക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 545 നിയമലംഘനങ്ങള്‍ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് കണക്കില്‍ ഏറ്റവും പിന്നിലുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. എല്ലാവര്‍ക്കും വീട്ടിലെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയക്കുക. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. എന്നാല്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കു. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.