Press Club Vartha

സ്റ്റേഷൻ ചുമതല വീണ്ടും എസ് ഐ മാർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐ.മാർക്ക് നൽകിയിരുന്നത് എസ്.ഐ.മാർക്ക് തിരികെനൽകിയേക്കും. ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെത്തുടർന്നാണ് ഈ ആലോചന. ഡി.ജി.പി. കെ.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച പഠനറിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്

ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ.മാരായിരിക്കുന്ന സ്റ്റേഷനുകളിൽ മൂന്നിലൊന്നിൽ എസ്.ഐ.മാർക്ക് തിരികെ ചുമതലനൽകും. കേസുകൾ താരതമ്യേന കുറവുള്ളവയുടെ ചുമതലയാകും കൈമാറുക.
ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായിരുന്നപ്പോഴാണ് ഇൻസ്‌പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കിയത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാർ എത്തിയതോടെ കേസന്വേഷണത്തിന് അവർക്ക് സമയംകിട്ടാത്ത അവസ്ഥയുണ്ടായി.സി.ഐ.മാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായശേഷം ക്രമസമാധാനപാലനത്തിന്റെ ചുമതല സീനിയർ സബ് ഇൻസ്‌പെക്ടർക്കും കുറ്റാന്വേഷണത്തിന്റെ ചുമതല അതിനുതാഴെയുള്ള സബ് ഇൻസ്‌പെക്ടറുമാണ് വഹിക്കുന്നത്.ഇൻസ്‌പെക്ടർമാരെ എസ്.എച്ച്.ഒ.മാരാക്കിയത് ആവശ്യമായ ചർച്ചകൾ കൂടാതെയാണെന്ന് നേരത്തേതന്നെ ആക്ഷേപമുയർന്നിരുന്നു.

 

Share This Post
Exit mobile version