Press Club Vartha

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചത്. രേഖപ്പെടുത്തിയതായി പോലീസ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിശദമായ ചോദ്യം ചെയ്യൽ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്റെ ചുറ്റളവിൽ നടത്തിവന്ന പരിശോധന പൂർത്തിയായി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. എന്നാൽ സെക്രട്ടേറിയറ്റിൻ്റെ അകത്തെ പരിശോധന തുടരുകയാണ്.

ഇന്ന് രാവിലെ 11 മണിക്ക് പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. ഇന്ന് ഉച്ചയോടെ സെക്രട്ടേറിയേറ്റിന്റെ അകത്തും പുറത്തും ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി. പ്രാഥമിക അന്വേഷണത്തിൽ പൊഴിയൂർ നിന്നാണ് സന്ദേശം എത്തിയതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

Share This Post
Exit mobile version