
തിരുവനന്തപുരം: തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയതായി റിപ്പോർട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്.
നേമം സ്വദേശികളായ അമൽ ജിത്തും അഖിൽ ജിത്തും അടുത്തിടെ പിഎസ് സി നടപ്പിലാക്കിയ ബയോമെട്രിക് പരിശോധനയിലാണ് കുടുങ്ങിയത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.
