
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേസ് എടുത്ത് പൊലീസ്. നാല് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് എടുക്കുന്നത്. പുരോഹിതരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞു എന്നും ഉടൻ പിടികൂടുമെന്നും ജബൽപ്പൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈദിക സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ജൂബിലി 2025 ന്റെ ഭാഗമായി രൂപതകൾ സന്ദർശിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. വിശ്വ ഹിന്ദു പരിഷദ് പ്രവർത്തകാരാണ് ആക്രമിച്ചത് എന്നാണു പ്രാഥമിക വിവരം. VHP തന്നെയാണ് ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ജയ് ശ്രീറാം വിളിച്ച് എത്തിയവരാണ് തങ്ങളെ ആക്രമിച്ചത് എന്ന വൈദികർ വ്യക്തമാക്കിയിരുന്നു.
ജബൽപൂർ രൂപത വികാരി ജനറൽ ഫാദർ ഡേവിസിനെയും ഫാദർ ജോർജിനെയുമാണ് ആക്രമിച്ചത്.
