Press Club Vartha

കൊച്ചിയിൽ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം; വിശദീകരണവുമായി കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം

കൊച്ചി: കൊച്ചിയുടെ പുറങ്കടലിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം. ഉണ്ടായത് വലിയ അപകടമാണെന്നാണ് കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം പറയുന്നത്. മാത്രമല്ല അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു.

കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചുവെന്നും കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുന്നതെന്നുമാണ് ഇവർ പറയുന്നത്. കപ്പലിൽ ഉണ്ടായിരുന്ന 13 കണ്ടെയ്നറുകൾ അപകടകരമാണെന്നും അതിൽ 12 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡാണെന്നുമാണ് പുറത്തുവരുന്ന വിവരം.

മാത്രമല്ല അപകടകരമായ 7 കണ്ടെയ്നറുകൾ കപ്പലിനകത്ത് തന്നെയുണ്ടെന്നും ഈ കണ്ടെയ്നറുകൾ ഇതുവരെ സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ അതിൽ അഞ്ച് എണ്ണം കടലിലേക്ക് മറിഞ്ഞു എന്നും കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കപ്പിലിന് ഉള്ളിലുള്ള ഇന്ധനം നീക്കം ചെയ്യാനാണ് പ്രഥമ പരിഗണനയെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ പറഞ്ഞു. അതിനിടെ കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്കുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കി. നിലവിൽ കണ്ടെയ്നറുകൾ നിരീക്ഷണത്തിലാണ്. കൃത്യമായ പ്ലാനോട് കൂടിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 3 വെസലുകൾ അപകടസ്ഥലത്ത് ഇപ്പോഴും തുടരുന്നുണ്ട്.

Share This Post
Exit mobile version