
തിരുവനന്തപുരം: ഒളിവിൽ കഴിഞ്ഞിരുന്ന പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശി 27 വയസുള്ള രാഹുലാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കോടതിയിൽ നിന്നും ജാമ്യം എടുത്ത ശേഷം കോടതിയിലെ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം റൂറൽ എസ്പി സുദർശൻ ഐപി എസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങിൽ ഡിവൈഎസ്പി മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു വി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ്,, സിപി ഒ മാരായ ഷാജഹാൻ ദീപക്, സുരേഷ് ഹാഷിം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കഠിനംകുളം പോലീസ് സ്റ്റേഷനു പുറമെ മംഗലപുരം, മെഡിക്കൽ കോളേജ്, വഞ്ചിയൂർ എന്നീ പോലീസ് സ്റ്റേഷനിലും കേസുകൾ ഉണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
