
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 21 കാരന് 22 വർഷം കഠിനതടവ്. വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെയാണ് ശിക്ഷിച്ചത്.
ഗോവിന്ദരാജുവിനെ 22 വർഷം കഠിനതടവിനും 111000 രൂപ പിഴ ഒടുക്കാനുമാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് സുധീഷ് കുമാർ വിധിച്ചത്. 2017- മുതലാണ് കേസിനാസ്പദമായ സംഭവം. കന്നുകാലികളെ അഴിക്കാൻ പോയപ്പോഴാണ് ഒളിച്ചിരുന്ന ഇയാൾ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്.
തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ അമ്മയെയും കുട്ടിയേയും കന്നുകാലികളേയും കൊന്നുകളയുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് പലവട്ടം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് വർഷക്കാലം കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.
