
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. തെങ്കാശി സ്വദേശിനി മഹേശ്വരി, അഡയാര്‍ സ്വദേശിനി പാര്‍വ്വതി എന്നിവരെയാണ് ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. രണ്ടായിരം രൂപ പിഴ ഒടുക്കാനും വിധിയിൽ പറയുന്നു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പേഴ്സിന്‍റെ ഉടമസ്ഥയ്ക്ക് നല്‍കാനും ഉത്തരവിട്ടു. ബി എൻ എസ് മുന്നൂറ്റിനാലാം വകുപ്പ് അനുസരിച്ചുള്ള സ്‌നാച്ചിംഗ് കുറ്റത്തിനാണ് ശിക്ഷ. കഴിഞ്ഞ ജൂലൈ ഒന്നിന് തിരുവനന്തപുരം അമ്പലംമുക്ക് ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു പ്രതികളുടെ മോഷണശ്രമം. യാത്രക്കാരിയുടെ പഴ്സ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച പ്രതികളെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
