
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കടയുടമയ്ക്ക് ക്രൂരമർദനം. കടയുടെ മുന്നിൽനിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് കടയുടയ്ക്ക് മർദനമേറ്റത്. വെണ്ണിയൂർ കാട്ടുകുളം സ്വദേശി ശേഖരനാണ് (65) മർദനമേറ്റത്.
കഴിഞ്ഞ മാസം 28നായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. വെണ്ണിയൂർ സ്വദേശികളും സഹോദരങ്ങളാളുമായ അജിൻ(23), അഖിൽ(24), ഇവരുടെ സുഹൃത്തായ അജയ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികൾ മൂന്നുപേരും ശേഖരന്റെ കടയുടെ മുന്നിലെത്തി അസഭ്യം പറയുകയായിരുന്നു. ഇതേ തുടർന്ന് ശേഖരൻ ഇവരെ വിലക്കിയിരുന്നു. തുടർന്ന് പ്രതികൾ ശേഖരനെ ഭീഷണിപ്പെടുത്തി മടങ്ങി പോയിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാറിലെത്തിയ യുവാക്കൾ ശേഖരന്റെ കടയിൽക്കയറി ആക്രമിക്കുകയും കമ്പികൊണ്ട് അടിക്കുകയുമായിരുന്നു.
