
തിരുവനന്തപുരം: ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നാണ് ബിജെപി കൗൺസിലറായ ശ്രീലേഖയുടെ ആവശ്യം.
കോർപറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണ്. തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
എന്നാൽ വാടക കരാർ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിച്ചു. മാത്രമല്ല ശാസ്തമംഗലം കൗണ്‍സിലറുടെ ആവശ്യം സാമാന്യമര്യാദയുടെ ലംഘനമെന്ന് വി കെ പ്രശാന്ത് എംഎല്‍എ ആരോപിച്ചു. അവര്‍ക്ക് അധികാരം കിട്ടിയതുകൊണ്ട് ബാക്കിയുള്ളവരെല്ലാം നാടുവിട്ട് പോകണം എന്നുപറഞ്ഞാല്‍ അംഗീകരിക്കാനാകില്ല.
വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. കൗൺസിലർ ബുൾഡോസർ രാജ് പോലെയുള്ള വേറൊരു മാതൃക യാണ് ഈ കാര്യത്തിൽ എടുത്തിരിക്കുന്നത്. കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണ്. ശ്രീലേഖയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നും വി കെ പ്രശാന്ത് ആരോപിച്ചു.
