Press Club Vartha

കമലേശ്വരത്തെ ആത്മഹത്യ: ഉണ്ണിക്കൃഷ്ണനെതിരെ നിർണായക തെളിവുകൾ പുറത്ത്

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺസുഹൃത്തുക്കളോട് ആയിരുന്നു. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താൽപര്യം കാണിച്ചിരുന്നു. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അം​ഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് കമലേശ്വരത്ത് അമ്മ സജിതയെയും മകള്‍ ഗ്രീമയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തന്നോടുള്ള അവഗണയാണ് മരണകാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. കത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബൈയിൽ വെച്ച് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍റെ ഫോണ്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങളും തെളിവുകളും പൊലീസിന് ലഭിക്കുന്നത്.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഉണ്ണിക്കൃഷ്ണനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണനല്ലാതെ മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാൻ ഗ്രീമ തയ്യാറായിരുന്നില്ല. അതിനാലാണ് കഴിഞ്ഞ ആറ് വര്‍ഷവും വിവാഹമോചനത്തിന് തയ്യാറാകാതെ ഗ്രീമ കാത്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോയത് ഒരു ദിവസം മാത്രമാണ്. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും.

Share This Post
Exit mobile version