Press Club Vartha

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

കൊല്ലം: കൊട്ടാരക്കരയില്‍ സ്‌കൂളിലേക്ക് ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു.സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു.

സ്‌കൂളിലെ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ അന്യായമായി തടഞ്ഞു വെച്ചതിനാണ് കേസ്. പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ സ്‌കൂള്‍ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവെച്ചുവെന്നും ഇത് സ്‌കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ അദ്ധ്യാപിക കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് അധ്യാപികയെ പിന്നീട് സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതിന് വിലക്കില്ല. തന്റെ സ്‌കൂളില്‍ അധ്യാപികമാര്‍ ചുരിദാര്‍ ധരിച്ചു കയറരുതെന്നാണ് മാനേജരുടെ നിലപാടെന്നും ആരോപണമുണ്ട്.

Share This Post
Exit mobile version