
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു. ഒരു മാസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായത്. അതുകഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഐസിയു ഇതുവരെ പ്രവർത്തന സജ്ജമായില്ലെന്നാണ് കത്തിൽ പറയുന്നത്.
തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതേ തുടർന്ന് രോഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇപ്പോഴും താൽക്കാലിക ഐസിയുവിൽ തന്നെയാണ് രോഗികളെ പരിചരിക്കുന്നതെന്നും ഐസിയു പ്രവർത്തനരഹിതമാണെന്നുമാണ് ആരോപിക്കുന്നത്.
കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആശുപത്രി അധികൃതർ. ഉടൻ തന്നെ ഐസിയു പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
