
കൊച്ചി: ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിലാണ് തിരിച്ചടി നേരിട്ടത്. റാപ്പർ വേടൻ (ഹിരൺ ദാസ്) ധരിച്ചിരുന്നത യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം.
കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമര്‍പ്പിക്കും.അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട തുടങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങളിൽ വേടനെതിരെ കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.
2025 ഏപ്രിലിലാണ് വേടന്‍റെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
