Press Club Vartha

വിവാഹവീട്ടിലെ അരുംകൊല; പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് എസ്പി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹപന്തലില്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് റൂറല്‍ എസ്പി ഡി ശില്‍പ. പെണ്‍കുട്ടിയുമായുള്ള വിവാഹം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് റൂറല്‍ എസ്.പി പറഞ്ഞു. സംഭവത്തില്‍ മുഖ്യപ്രതി ജിഷ്ണു, ഇയാളുടെ സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്.

പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി പ്രണയത്തിലായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. പ്രതികള്‍ ലഹരി ഉപയോഗിച്ചോ എന്നത് പരിശോധനയ്ക്ക് ശേഷമേ അറിയാന്‍ സാധിക്കൂ. ചില കേസുകള്‍ പ്രതികള്‍ക്കെതിരെ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ശ്രീലക്ഷ്മിക്കു മറ്റൊരു വിവാഹം നിശ്ചയിച്ചതാണു വൈരാഗ്യത്തിനു കാരണമെന്നും മൊഴിയുണ്ടെന്നും റൂറല്‍ എസ്പി ഡി ശില്‍പ സംഭവസ്ഥലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജന്‍ കൊല്ലപ്പെടുന്നത്. വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസ്പഷന്‍ നടത്തിയിരുന്നു. 11.30 ഓടെ പരിപാടിയൊക്കെ കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടില്‍ പോയ ശേഷമായിരുന്നു കൊലപാതകം. പെണ്‍കുട്ടിയെയാണ് ആദ്യം പ്രതിയായ ജിഷ്ണു മര്‍ദിച്ചതെന്നും പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മണ്‍വെട്ടികൊണ്ടേട്ട അടിയാണ് രാജുവിന്റെ മരണത്തില്‍ കലാശിച്ചത്.

Share This Post
Exit mobile version