
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കേസിൽ കുറ്റസമ്മതം നടത്തി പരാതിക്കാരനായ ഹരിദാസൻ. ഇതോടെ കേസ് മറ്റൊരു വഴിത്തിരിവിലേക്കാണ് സഞ്ചരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പി.എ. അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ ഹരിദാസൻ പറയുന്നത്.
എന്നാൽ പരാതിക്കാരൻ ആദ്യം പറഞ്ഞത് ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷണം നടന്നിരുന്നത്. എന്നാൽ ഇപ്പോൾ പണം നൽകിയിട്ടില്ലെന്നാണ് ഹരിദാസന്‍റെ കുറ്റസമ്മതം.
ഇതേ തുടർന്ന് കന്‍റോൺമെന്‍റ് പൊലീസിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരിദാസൻ നൽകുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
