Press Club Vartha

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറാഴ്‌ച നീണ്ടു നിന്ന പരസ്യപ്രചാരണത്തിനു അന്ത്യം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള ഒരു ദിവസം നിശബ്ദ പ്രചാരണമാണ്. അത് കഴിഞ്ഞ് അടുത്ത ദിവസം ജനങ്ങൾ പോളിങ് ബൂത്തിൽ വിധിയെഴുതും.

ക്രെയിനുകളിലും ജെസിബികളിലും കേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. അണികൾ റോഡിൽ വൻ ആഹ്ലാദപ്രകടനങ്ങളാണ് നടത്തിയത്. വലിയ ആവേശത്തിൽ മുന്നേറിയ കൊട്ടിക്കലാശം പലസ്ഥലങ്ങളിലും സംഘർഷത്തിന്റെ വക്കോളം എത്തി.

മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലുമാണ് നേരിയ സംഘർഷമുണ്ടായത്. നെയ്യാറ്റിൻകരയിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കരുനാഗപ്പള്ളിയിൽ സിആര്‍ മഹേഷ് എംഎല്‍എക്കും സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. കൂടാതെ കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.

Share This Post
Exit mobile version