Press Club Vartha

മംഗലപുരത്ത് പൊലീസിനുനേരെ വീണ്ടും ബോംബേറ്

മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് പോലീസിനുനേരെ വീണ്ടും ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതി ഷെഫീഖാണ് പോലീസിന് നേരേ വീണ്ടും ബോംബെറിഞത്. ഇന്നലെ രാത്രി 9 മണിയോടെ ഷെഫീഖ് വീട്ടിലുണ്ടന്ന വിവരമറിഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. സമാനമായ ആക്രമണം ഇന്നലെ രാവിലെ 11 മണിക്കുമുണ്ടായിരുന്നു.

പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ നോർബെറ്റ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് പ്രതിയായ ഷെഫീഖിന്റെ വീട് തിരിച്ചറിഞ്ഞ് എത്തിയപ്പോഴാണ് രാവിലെ ബോംബേറുണ്ടായത്.  പോലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ ഷെഫീഖ് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഷെഫീഖിന്റെ സഹോദരൻ ഷമീറിനെയും അമ്മ ഷീജയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഷെഫീഖ് വീണ്ടും അവിടെ എത്തിയെന്ന വിവരം അറിഞ്ഞാണ് രാത്രിയിൽ പോലീസ് എത്തി വീടു വളഞ്ഞത്. എന്നാൽ ഇവിടെ എത്തിയപ്പോൾ രണ്ടു നാടൻ ബോംബുകൾ പോലീസിനു നേർക്ക് വലിച്ചെറിഞ്ഞങ്കിലും പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷെഫീഖ് സംഭവ സ്ഥലത്ത് നിന്നും വീണ്ടും ഓടി രക്ഷപ്പെട്ടെന്നും പിന്നീട് പിടികൂടിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Share This Post
Exit mobile version