
കൊച്ചി: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്താൻ ശ്രീനിവാസ് വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എൻ ഐ എ പിടികൂടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷംനാദിനെ കൊച്ചിയിൽ വെച്ചാണ് ദേശിയ അന്വേഷണ ഏജൻസി പിടികൂടിയത്. വിനോദ യാത്രക്ക് എത്തിയപ്പോഴാണ് ഷംനാദ് എൻ ഐ എയുടെ വലയിലായത്.
2022 ഏപ്രിൽ 16 നാണ് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയത്. ശ്രീനിവാസിനെ ബൈക്കിൽ എത്തി കടയിൽ കയറി വെട്ടിയ ആറംഗ സംഘത്തിൽ ഒരാളാണ് ഷംനാദ്. കേസിൽ ഇതുവരെ അറസ്റ്റിലായ നാല് പേര് റിമാൻഡിലാണ്. സംഘത്തിലെ ഒരാളെ ഇനിയും പിടികൂടാനുണ്ട്. കേസിൽ പ്രതികളായ പത്ത് പേർക്ക് കേരള ഹൈ കോടതി ബുധനാഴ്ച ജാമ്യം നൽകിയിരുന്നു.
