
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഇ ഇന്ന് റിപ്പോർട്ട് നൽകുന്നത്.
വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല എന്നാണ് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിക്കുന്നത്. രോഗിക്ക് നൽകേണ്ട എല്ലാ ചികിത്സകളും കൃത്യമായി നൽകിയിരുന്നെന്നും, പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ചികിത്സ കിട്ടാതെയാണ് രോഗി മരിച്ചത് എന്നതടക്കമുള്ള കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജമാണെന്നും കാർഡിയോളജി വിഭാഗം മേധാവികൾ ഉൾപ്പെടെയുള്ളവർ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നാണ് ചികിത്സ രേഖയിൽ നിന്ന് വ്യക്തമാകുന്നത്.
മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നു. അതുകൊണ്ടാണ് ആൻജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം. എന്നാൽ ചികിത്സയിൽ രേഖയിൽ വേണുവിന്റെ ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നുവെന്ന് വ്യക്തമാകുന്നത്. എന്തായാലും ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.







