
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണവുമായി പോലീസ്. നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിലാണ് പോലീസ് തുടർ അന്വേഷണം നടത്തിയത്.
വിദ്യാർത്ഥി മുങ്ങി മരിച്ച പുനംകുടിയില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ കുളത്തില്‍ പോലീസ് പരിശോധന നടത്തി. മലയിൻകാവ് സ്വദേശി മുഹമ്മദ് നിയാസ് (12) ആണ് കഴിഞ്ഞ ദിവസം ഈ കുളത്തിൽ മുങ്ങി മരിച്ചത്. മതിയായ സുരക്ഷാ സംവിധാനമില്ലാത്തതാണ് അപകട കാരണമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
മാത്രമല്ല കുളത്തിൽ പരിധിയിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. മലിനജലം നിറഞ്ഞ് ആമ്പല്‍ വള്ളി കാടുകയറി കിടന്നതാണ് അപകട കാരണം. ശുദ്ധമായ വെള്ളം നിറയ്ക്കണമെന്നായിരുന്നു നിർദേശം. എന്നാൽ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ നീന്തല്‍ കുളത്തില്‍ അന്ന് നിറച്ച വെള്ളമാണ് ഇപ്പോഴും കിടക്കുന്നതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.







