spot_imgspot_img

കാർഷിക മേഖലയിൽ 2365 കോടി രൂപയുടെ ഇടപെടൽ നടത്തും: മന്ത്രി പി. പ്രസാദ്

Date:

spot_img
കോട്ടയം: കാർഷിക മേഖലയിൽ 2024 മുതൽ അഞ്ച് വർഷത്തേക്ക് 2365 കോടി രൂപയുടെ ഇടപെടൽ നടത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാൽ നൂറ്റാണ്ടിന്റെ ഇടയിൽ കാർഷിക മേഖലയിൽ ഇത്രയും ബൃഹത്തായ ഒരു പരിപാടി നടപ്പിലാക്കിയിട്ടില്ല. 2024 ൽ അതിനൊരു തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വൈക്കം നിയോജകമണ്ഡലത്തിലുൾപ്പെട്ട തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ സി.കെ.എൻ, കളപ്പുരയ്ക്കൽ കരി, മുണ്ടാർ-5 എന്നീ പാടശേഖരങ്ങളിൽ അഞ്ചുകോടി രൂപ മുടക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പോഷക സമൃദ്ധമായ ആഹാരങ്ങൾ നമ്മൾ ശീലമാക്കണമെന്നും അതിനായി നടപ്പാക്കിയിട്ടുള്ള പോഷക സമൃദ്ധ മിഷൻ തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൃത്യമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലൂടെ കാർഷിക മേഖല വൻ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി കാർഷിക മേഖലയിലെ ഗവേഷകർ പുതിയ ഇനം വിത്തിനങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. വൈക്കം തോട്ടകം സർവീസ് സഹകരണ ബാങ്കിനെ നാളികേര സംഭരണത്തിന് ഉൾപ്പെടുത്തിയിരിക്കുന്നതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
തലയാഴം വാഴക്കാട് ഭഗത്സിംഗ് കലാവേദിയിൽ നടന്ന പരിപാടിയിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെൽകൃഷിക്കാവശ്യമായ സൂഷ്മ മൂലകങ്ങൾ കാർഷിക ഡ്രോണുപയോഗിച്ച് തളിക്കുന്നതിന്റെ പ്രദർശനത്തിന്റെ ഉദ്ഘാടനവും സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു.
പമ്പ് ഹൗസ് നിർമ്മാണം, സ്ലൂയിസ് നിർമ്മാണം, പുറംബണ്ട് സംരക്ഷിക്കുന്നതിന് ആവശ്യമായി പാടശേഖരങ്ങളിലെ നിലവിലെ കൽക്കെട്ട് ഉയരം കൂട്ടൽ, പുതിയ പുറംബണ്ട് നിർമ്മാണം, വാച്ചാൽ സംരക്ഷണം, വി.സി.ബി. നിർമ്മാണം, കല്ലറ കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനപദ്ധതിയിലുൾപ്പെടുത്തിയാണ് അഞ്ച് കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്.
പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ വിരിപ്പ് കൃഷി സാധ്യമാവുകയും നിലവിലെ നെൽകൃഷിയിൽ നിന്ന് ലഭ്യമാകുന്ന ഉത്പ്പാദനം ഇരട്ടിയാക്കാനുമാകും. കാർഷിക യന്ത്രങ്ങൾ, നെല്ല്, വളം എന്നിവ സമയബന്ധിതമായി പാടശേഖരങ്ങളിലേക്ക് എത്തിക്കാനാവും. ബണ്ടുകൾ ബലപ്പെടുത്തുന്നതിലൂടെ മടവീഴ്ചയിൽ നിന്ന് ശാശ്വത പരിഹാരം ലഭ്യമാകും. വി.സി.ബി. നിർമ്മാണത്തിലൂടെ കൃത്യമായ ജലസേചന ജലനിർഗമന പ്രവർത്തനങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനാവും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp