spot_imgspot_img

വൻ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക

Date:

spot_img

ചെന്നൈ: ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളാണ് ഉള്ളത്. നീറ്റ് പരീക്ഷ ഒഴിവാക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ചിലത്.

ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും തിരുക്കുറല്‍ ദേശീയ പുസ്തകമാക്കുമെന്നും പ്രകടനപത്രികയിൽ പരാമർശിക്കുന്നു.

കൂടാതെ ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിലെ കർഷകരുടെ വായ്പകളും പലിശയും എഴുതിത്തള്ളൽ. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ പ്രതിമാസ അവകാശം, പെട്രോൾ, ഡീസൽ, എൽപിജി സിലിണ്ടർ വില യഥാക്രമം 75 രൂപ, 65 രൂപ, 500 രൂപ എന്നിങ്ങനെ പുനർ നിശ്ചയിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിൽ ഇടം പിടിച്ചിട്ടുണ്ട്.

അതോടൊപ്പം ദേശീയപാതകളിലെ ടോൾ ബൂത്തുകൾ പൂർണമായും നീക്കം ചെയ്യും, പൗരത്വ ഭേദഗതി നിയമം (CAA-2019) റദ്ദാക്കും, വിഭജിക്കപ്പെട്ട ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും സംസ്ഥാന നിയമസഭയിലേക്ക് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് ഉടനടി നടത്തുകയും ചെയ്യും, ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യയുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനായി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നത് കർശനമായി തടയും, പുതിയ വിദ്യാഭ്യാസ നയം (NEP) 2020 പൂർണ്ണമായും നീക്കം ചെയ്യും, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന പദ്ധതി ഉപേക്ഷിക്കും, ലോക്‌സഭാ സീറ്റ് വിഭജനത്തിന് 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ രീതി തുടരുമെന്നും പത്രികയിൽ പറയുന്നു.

കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം ഒരു ജിബി ഡാറ്റയുള്ള സൗജന്യ സിം കാർഡ് ലഭിക്കും, മുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തി സംസ്ഥാന വികസന കൗൺസിൽ രൂപീകരണം, ബി.ജെ.പി സർക്കാർ പിരിച്ചുവിട്ട പ്ലാനിംഗ് കമ്മീഷൻ പുനഃസ്ഥാപിച്ച്, നിലവിലെ നീതി ആയോഗിന് പകരമായി ഇന്ത്യയിലുടനീളമുള്ള സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥനകളെ അടിസ്ഥാനമാക്കി പദ്ധതികൾ തയ്യാറാക്കുകയും സ്ഥിരം ധനകാര്യ കമ്മീഷനേയും രൂപീകരിക്കും, ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നത് നിർത്തലാക്കും, സ്വകാര്യ കമ്പനികളിലോ രാഷ്ട്രീയ പാർട്ടികളിലോ ചേരുന്നതിന് മുമ്പ് വിരമിച്ച ജഡ്ജിമാർക്കും സെക്രട്ടറിമാർക്കും 2 വർഷത്തെ നിർബന്ധിത കൂളിംഗ് ഓഫ് പിരീഡ് ഏർപ്പെടുത്തും, ഇന്ത്യയിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴർക്ക് പൗരത്വം ഉറപ്പാക്കും, പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പാക്കും. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തും. കൂടാതെ, 2000 രൂപ വരെയുള്ള പലിശ രഹിത വായ്പകൾ. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ എന്നിവയും നൽകും. ഇവയൊക്കെയാണ് ഡിഎംകെയുടെ പ്രകടന പത്രികയിൽ നൽകിയ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ്...

കിരീടവും പൊന്നുമ്മയും സമ്മാനിച്ച് മക്കള്‍: വ്യത്യസ്തമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ മാതൃദിനാഘോഷം

തിരുവനന്തപുരം: ചുവന്ന റോസാപ്പൂക്കള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയ കിരീടം അമ്മമാരുടെ തലയില്‍ അണിയിച്ചും...

വിഷൻ 2025: പെരുമാതുറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: വിഷൻ 2025ന്റെ എട്ടാമത്തെ ക്യാമ്പ് പെരുമാതുറയിൽ നടന്നു. അന്ധത നിവാരണത്തിനായി...

മാതൃദിനത്തിൽ തലസ്ഥാനത്ത് കൗതുകമായി ഒരു റാംപ് വാക്കും ഫാഷൻ ഷോയും

തിരുവനന്തപുരം: മാതൃത്വത്തെ സന്തോഷകരമായ രീതിയിൽ പരിപാലിക്കാം. മാതൃത്വമെന്ന പകരംവെയ്ക്കാനാകാത്ത സൗന്ദര്യത്തെ ആദരിക്കാം....
Telegram
WhatsApp