spot_imgspot_img

എംടി വാസുദേവന്‍ നായര്‍ വിടവാങ്ങി

Date:

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സിനിമസംവിധായകൻ ഒക്കെയായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി എന്നറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസു ദേവന്‍നായര്‍ അന്തരിച്ചു.91 വയസ്സായിരുന്നു. 1933 ഓഗസ്റ്റ് 9ന് ജനിച്ച എംടി വാസുദേവൻ നായർ ആധുനിക മലയാള സാഹിത്യ രചയിതാവാണ്. ദിന്യൂയോര്‍ക്ക് ഹെറാള്‍ഡ്ട്രിബ്യൂണ്‍ നടത്തിയ ലോകചെറുകഥമത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ചചെറുകഥക്കുള്ള പുരസ്‌കാരംലഭിച്ചു. 23ാംവയസ്സിലായിരുന്നു എം ടി തന്റെആദ്യനോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മഞ്ഞു കാലം, അസുരവിത്തു, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എം ടി യുടെ പലനോവലുകളും.എംടിയുടെഏറ്റവുംമികച്ച കഥരണ്ടാമൂഴം ആണ്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി. ഏകദേശം 54 സിനിമക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്. മികച്ചതിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണലഭിച്ചിട്ടുണ്ട്,  ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീസിനിമയുടെ തിരക്കഥയ്ക്കണ് ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എം ടി. ചലച്ചിത്രലോകത്തേക്ക് കടന്നത്. എം ടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍  രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി; മന്ത്രിയുടെ വസതി ഉപരോധിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മണൽ നീക്കത്തെ മുതലപ്പോഴി അഴിമുഖം മൂടിയ സംഭവത്തിൽ ഫിഷറീസ് മന്ത്രി...

മൊബൈൽ ഫോണും പണവും തട്ടിയെടുത്തയാൾ പിടിയിൽ

മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് മൂന്നിടത്ത് അതിഥി തൊഴികളിലെ ആക്രമിച്ച് മൊബൈൽ ഫോണും...

ആസ്ഥാനമന്ദിരത്തിനു തറക്കലിട്ടു.

കേരള സ്റ്റേറ്റ് എക്സ്സർവീസ് ലീഗ് അണ്ടൂർക്കോണം ബ്രാഞ്ചിന്റെ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. കീഴാവൂരിലാണ്...

ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: ദുരിതപൊഴിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. ജീവിതവും ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ...
Telegram
WhatsApp