
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്ബെര്‍ഗ്സ്‌ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിലായിരുന്നു വെടിവയ്പ്പ് നടന്നത്.
അക്രമി അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒറെബ്രോ നഗരത്തിന്റെ പോലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് വ്യക്തമാക്കി. ഇന്നലെയാണ് സംഭവം നടന്നത്.
സ്‌കൂള്‍ കെട്ടിടത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മുൻപരിചയമില്ലാത്ത അക്രമിയാണ് വെടിവച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അതെ സമയം ആക്രമണത്തിന്റെ കാരണം വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിൽ നിന്ന് മാത്രമേ കൃത്യം നടത്തിയത് എന്തിനെന്ന് വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.


