
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്ന രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടമുണ്ടായ കെട്ടിടത്തിലെ കുളിമുറിയിൽ കുളിക്കാൻ പോയതാണ് ബിന്ദു. രോഗിക്ക് കൂട്ടിരിപ്പിനിരുന്ന സ്ത്രീയായിരുന്നു ഇവർ. 11 മണിക്ക് നടന്ന അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങി കിടന്ന സ്ത്രീയെ ഒരു മണിയോടെയാണ് പുറത്തെടുത്തത്.
സ്ത്രീ കുടുങ്ങിയത് അറിയാന്‍ വൈകി. അപകടം ഉണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്.







