
ജയ്പൂർ: രാജസ്ഥാനിലെ ആശുപത്രി ഐസിയുവിൽ തീപിടിത്തം. തീപിടുത്തത്തിൽ രോഗികളായ 8 പേർ വെന്തു മരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
ജയ്‌പൂരിലെ സവായ് മാൻ സിങ് ആശുപത്രിയിലെ ട്രോമ ഐസിയുവിലാണ് അപകടം നടന്നത്. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടസമയത്ത് 11 രോഗികളാണ് ഈ ഐസിയുവിലുണ്ടായിരുന്നത്. സമീപത്തെ വാർഡിൽ 13 രോഗികളുമുണ്ടായിരുന്നു.
തീപിടിത്തത്തിൽ പെട്ടന്ന് തന്നെ തീ പടരുകയും, പുക ശ്വസിച്ചുമാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ അനുരാഗ് ധകാഡ് വ്യക്തമാക്കി. ദുരന്തത്തിൽ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷനെയും സര്‍ക്കാര്‍ രൂപീകരിച്ചു.







