
തിരുവനന്തപുരം: തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്‌പരം ഏറ്റുമുട്ടി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ എസ്എൻഡിപി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകളും തകർന്നു.
മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിലാണ് അടിപിടിയും വാക്കേറ്റവുമുണ്ടായത്. സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷമാണ് വാക്കേറ്റം നടന്നത്. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് താമസിക്കുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഓഫീസിന്റെ ഗ്ളാസ് പൊട്ടിയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ സിലി (43), കിഷോർ (25), ഷെറിദാസ് (28), പ്രവീൺദാസ് (25) നേമം ഊരൂട്ടമ്പലം സ്വദേശി അരുൺ (41) എന്നിവരെയാണ് പിടികൂടിയത്.







