
തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി. ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് മന്ത്രി പറയുന്നത്.
പ്രീ പോൾ സർവെ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന സുപ്രീംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖ ചട്ടവിരുദ്ധമായി പ്രവർത്തിച്ചതെന്ന് മന്ത്രി ആരോപിച്ചു. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ ഭൂരിപക്ഷമുണ്ടാകും. എൽഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള സ്വകാര്യ സർവെയാണ് ശ്രീലേഖ പങ്കിട്ടത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പാങ്കുവച്ചത്.







