
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കേസിൽ നിർണായക മൊഴി പുറത്ത്. പ്രവാസി വ്യവസായിയുടെ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉള്ളത്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും സംഘം കണ്ണ് വച്ചിരുന്നുവെന്നാണ് മൊഴിയിൽ പറയുന്നത്.
വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും പ്രവാസി വ്യവസായി വെളിപ്പെടുത്തിയിട്ടുണ്ട്. ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്. എന്നാൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴിഇത് പറയുന്നുണ്ട്.
പ്രവാസി വ്യവസായി പറയുന്ന ഡി മണിയേയും അന്വേഷണ സംഘം കണ്ടെത്തി. ദിണ്ടിഗല്‍ സ്വദേശിയാണ് ഡയമണ്ട് മണി എന്ന് അറിയപ്പെടുന്ന ഡി. മണി.ഡി. മണിയുടെ യഥാര്‍ഥ പേര് ബാലമുരുകന്‍ ആണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു. ആദ്യകാലത്ത് ഇയാള്‍ വജ്രവ്യാപാരിയായിരുന്നു. അതുകൊണ്ടാണ് ഇയാള്‍ക്ക് ഡയമണ്ട് മണി എന്ന പേര് വന്നത്. ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായി പറയുന്നു.







