
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ കൂടുതൽ നിയമനടപടികളിലേക്ക് കടന്ന് സുമയ്യ. സംഭവത്തിൽ സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുമെന്ന് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ അറിയിച്ചു. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും.
ജീവിതാവസാനം വരെയുളള നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയുമാണ് സുമയ്യയുടെ ആവശ്യം. വീഴ്ച സമ്മതിച്ചതല്ലാതെ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ രാജീവ് കുമാര്‍, ആശുപത്രി അധികൃതര്‍, സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരിക്കും കേസ്.
2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.ശസ്ത്രക്രിയ നടത്തി 50 മീറ്റർ നീളമുള്ള ഗൈഡ് വയർ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.







