
തിരുവനന്തപുരം: തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരി പിടിയിൽ. മണ്ണാമൂല നീതി നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ഉഴമലയ്ക്കൽ സ്വദേശി സുജാതയെ (55) പോലീസ് അറസ്റ്റ് ചെയ്തു.
പേരൂർക്കട പോലീസാണ് സുജാതയെ പിടികൂടിയത്. ആറ് പവൻ സ്വർണവും 45,000 രൂപയും ഒരു മൊബൈൽ ഫോണുമാണ് സുജാത മോഷ്ടിച്ചത്. 2025 ൽ നടന്ന മോഷണ കേസിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നത്.
മോഷ്ടിച്ച സ്വർണം നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ സുജാത പണയം വച്ചിരുന്നു. 5 ലക്ഷം രൂപയ്ക്കാണ് പണയം വച്ചത്. മോഷണം പോയ മൊബൈൽ ഫോണും പണയം വെച്ച സ്വർണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സുജാതയുടെ മകൾക്കും മോഷണത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.







