spot_imgspot_imgspot_img

പൗരത്വ പ്രക്ഷോഭം: തങ്ങൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ

Date:

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തതിൻ്റെ പേരിൽ തങ്ങൾക്കെതിരെ കോഴിക്കോട് പോലീസ്  രജിസ്റ്റർ ചെയ്ത 7 കേസുകളും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മറ്റു 833 കേസുകളും പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

കേരളത്തിൽ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും നാടിനെയും ജനങ്ങളെയും ബാധിക്കുന്ന എല്ലാത്തരം പ്രശ്നങ്ങളിലും നിലപാടുകൾ വ്യക്തമാക്കുകയും നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യം ഉയർത്തുപ്പിടിക്കുന്ന മതേതര മൂല്യങ്ങളെയും തുല്യ നീതി സങ്കൽപ്പത്തെയും വെല്ലുവിളിക്കുകയും  ജാതി-മത-സമുദായ വിവേചനമില്ലാത്ത പൗരത്വം എന്ന ഭരണഘടന കാഴ്ചപ്പാടിനെ   ഇല്ലാതാക്കുകയും ചെയ്യുന്ന നിയമ നിർമ്മാണമായിരുന്നു പൗരത്വ നിയമ ഭേദഗതി. ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് മേൽ വിവേചനം അടിച്ചേൽപ്പിക്കുന്ന പൗരത്വ നിയമ ഭേദഗതി ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല  എന്ന നിലപാടിന്റെ ഭാഗമായാണ് പൗരത്വ പ്രക്ഷോഭത്തിൽ തങ്ങൾ ഐക്യപ്പെട്ടത്.

എന്നാൽ സമാന നിലപാട് പുലർത്തുന്നു എന്നവകാശപ്പെട്ട കേരള സർക്കാർ ഇതിന്റെ പേരിൽ തങ്ങൾക്കെതിരെ കേസെടുത്ത നടപടി കടുത്ത അന്യായമാണ്. രാജ്യത്ത് വംശീയ ഉന്മൂലനവുമായി മുന്നേറുന്ന ആർ.എസ്.എസിന്റെ അജണ്ടകളെ  ചെറുത്തു തോൽപ്പിക്കൽ  സംഘ്പരിവാർ വിരുദ്ധ പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ബാധ്യതയാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ തന്നെ പിൻവലിക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ  60 ൽ താഴെ കേസുകൾ മാത്രമാണ്  ഇതുവരെ പിൻവലിച്ചത്. കേരളത്തിൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അക്രമങ്ങളോ സംഘർഷങ്ങളോ ഗുരുതരമായ പ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നിട്ടും കേസുകൾ ചുമത്തുകയും വൻ തുക പിഴയായി ഈടാക്കുകയുമാണ്  സർക്കാർ ചെയ്യുന്നത്.

പൗരത്വ നിയമ ഭേദഗതിയോട് ആത്മാർത്ഥമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതെങ്കിൽ
ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തകരായ നൂറുകണക്കിന് പേർക്കെതിരെ പോലീസ് ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണമെന്നും ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും കേരള മുഖ്യമന്ത്രിയോട് അവർ ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രിയെ എഐസിസി തീരുമാനിക്കും; നിരീക്ഷകര്‍ മടങ്ങി; കരുക്കള്‍ നീക്കി നേതാക്കള്‍; ഘടകകക്ഷികളുടെ മനസ്സിലെന്ത്.?

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡണ്ടിനു നല്‍കി...

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...
Telegram
WhatsApp