spot_imgspot_imgspot_img

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

Date:

പത്തനംതിട്ട: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. പത്തനംതിട്ട തെങ്ങമത്താണ് സംഭവം. രണ്ടു ദിവസം മുൻപാണ് പശുവും കിടാവും ചത്തത്. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ അരളി ചെടിയും നൽകിയിരുന്നു. അടുത്തുള്ള വീട്ടുകാർ വെട്ടികളഞ്ഞ അരളി ചെടിയാണ് ഇവർ തീറ്റയ്ക്കൊപ്പം നൽകിയത്.

അരളി കഴിച്ച ശേഷം പശുവിനു ബുദ്ധിമുട്ട് ശ്രദ്ദയിൽപ്പെട്ട പശു ഉടമ മൃഗാശുപത്രിയിൽ നിന്ന് ദഹനക്കേടിനുള്ള മരുന്ന് വാങ്ങിയിരുന്നു. ഇതിനു മുന്നേ പശു ചക്ക കഴിച്ചിരുന്നു അതുമൂലമുള്ള ദഹനക്കേടാണെന്ന് കരുതിയാണ് ദഹനക്കേടിനുള്ള മരുന്ന് വാങ്ങിയത്. എന്നാൽ മരുന്നുമായി ഉടമ വീട്ടിലെത്തിയപ്പോഴേക്കും പശുക്കിടാവ് ചത്തിരുന്നു. തുടർന്ന് തള്ള പശുവിനെ മരുന്നു നൽകിയെങ്കിലും വീണ്ടും ബുദ്ധിമുട്ട് തുടർന്നുകൊണ്ടിരുന്നു. ഇതോടെ സബ് സെന്ററിലുള്ള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ സഹായത്തോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നാൽ അപ്പോഴും എന്താണ് കാരണം എന്ന് മനസിലായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അരളി ചെടി തിന്നതാണ് കാരണമെന്ന് വ്യക്തമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
Telegram
WhatsApp