spot_imgspot_imgspot_img

കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് മൊഴിയിൽ പറയുന്നത്. തന്നെ ഒഴിവാക്കാൻ ആതിര ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് കൃത്യം നടത്തിയത്.

സംഭവ ദിവസം രാവിലെ 6.30ക്കാണ് ജോൺസൻ പെരുമാതുറയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. അതിനുശേഷം ആതിര കുട്ടിയെ സ്കൂളിൽ അയക്കുന്നതുവരെ ആതിരയുടെ വീടിനു സമീപമായി ആരും അറിയാതെ നിന്നിരുന്നു. ഇക്കാര്യം അതിരയ്ക്കും അറിയാമായിരുന്നുവെന്നും ജോൺസൺ പറയുന്നു.

കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിട്ടതിനു ശേഷമാണ് ജോൺസൻ ആതിരയുടെ വീട്ടിനുള്ളിൽ കയറിയത്. കയ്യിൽ കത്തിയുമായിട്ടാണ് ഇയാൾ വീട്ടിൽ എത്തിയത്. തുടർന്ന് ആതിര അടുക്കളയിൽ കയറിയ സമയം കത്തി കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു.

അതിനുശേഷം ആതിര നൽകിയ ചായ കുടിക്കുകയും പിന്നീട് ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ആതിരയെ കുത്തിയത്. ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ടും ഇട്ടാണ് ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്.

അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയും തുടർന്ന് കോട്ടയത്തെ വീട്ടിൽ വന്ന് വസ്ത്രങ്ങൾ എടുത്ത് അടുത്ത താവളത്തിലേക്ക് പോകാൻ നിൽക്കവെയാണ് പോലീസിന്റെ പിടിയിലാകുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp