
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. പ്രതി ചേർക്കപ്പെട്ട വിദ‍്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തു വിടണമെന്ന ബാലവകാശ കമ്മിഷന്‍റെ ഉത്തരവിനെതിരേയാണ് കുടുംബം രംഗത്തെത്തിയത്.
ഉത്തരവ് പിൻവലിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം. ഇത് സംബന്ധിച്ച് കുടുംബം ബാലാവകാശ കമ്മീഷന് കത്ത് നൽകി. ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്.
വിദ‍്യാർഥികളുടെ എസ്എസ്എൽസി ഫലം വിദ‍്യാഭ‍്യാസ വകുപ്പാണ് നേരത്തെ തടഞ്ഞുവച്ചിരുന്നത്. എന്നാൽ ബാലവകാശ കമ്മിഷൻ ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കുകയായിരുന്നു. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ആവശ്യം. ഇതിനെതിരെയാണ് കുടുംബം എത്തിയിരിക്കുന്നത്.


