
തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു.
പാട്ടത്തിൻകര എൽപി സ്കൂളിന് സമീപം ടി.എൻ. കോട്ടേജിൽ താഹ (67) യാണ് മരിച്ചത്. താഹയെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച സമീപവാസിയായ റാഷിദ് (31) മംഗലപുരം പോലീസിൻ്റെ കസ്റ്റഡിയിലാണ്.
ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് റാഷിദ് വീടിനകത്ത് കയറിയാണ് താഹയെ കുത്തിയത്. പ്രതിയായ റാഷിദ്
വീട്ടിനകത്ത് കയറി താഹയുടെ ഭാര്യയെ പിടിച്ചു തള്ളി മർദ്ദിക്കുകയും താഹയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്നും
രക്ഷപ്പെടാനായി താഹ മുകളിലത്തെ നിലയിലേയ്ക്ക് ഓടി കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്തും നെഞ്ചിലും ഗുരുതരമായി കുത്തേറ്റ താഹയുടെ ആന്തരികാവയങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നു. മംഗലപുരം പോലീസും നാട്ടുകാരുമെത്തി
ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വെളുപ്പിന് മരണം സംഭവിച്ചു.







