
കൊച്ചി: നടനും ബിജെപി നേതാവുമായ ജി. കൃഷ്‌ണകുമാർ, മകൾ ദിയ കൃഷ്‌ണ എന്നിവർക്കെതിരേ കേസ്. തട്ടിക്കൊണ്ടുപോകലിനും പണം അപഹരിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് കൃഷ്‌ണകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്. അതെ സമയം ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് ജീവനക്കാരി പോലീസിൽ പരാതി നൽകിയത്. എന്നാൽ വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്നാണ് കേസ്. കൂടാതെ, സ്ഥാപനത്തിലെ ജീവനക്കാരുടെ കൈയിൽ നിന്ന് ഇവർ 8 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


