spot_imgspot_img

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും

Date:

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി  ആര്‍. വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്.

ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയോജകമണ്ഡലത്തിലെ 263 പോളിംഗ് ബൂത്തുകളെ പോലീസിന്റെ 17 ഗ്രൂപ്പ് പട്രോളിംഗ് ടീമുകളായി തരം തിരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു സബ് ഇന്‍സ്‌പെക്ടറും 2 പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടും.  ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു സബ് ഇന്‍സ്‌പെക്ടറും 3 പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന രണ്ട് വീതം എല്‍ & ഒ പട്രോളിംഗ് വിഭാഗത്തെ നിയോഗിച്ചു.     ഇതോടൊപ്പം ഒരു സബ് ഇന്‍സ്‌പെക്ടറും 4 പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ക്യൂ ആര്‍ ടി യെയും നിയോഗിച്ചിട്ടുണ്ട്. ഗ്രൂപ്പ് പട്രോള്‍ ഓഫീസര്‍മാര്‍ അവരുടെ പരിധികളിലെ പോളിംഗ് ബൂത്തുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി എത്തി എന്ന് ഉറപ്പു വരുത്തുകയും പോളിംഗ് സാമഗ്രികള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലേക്കും, പോള്‍ ചെയ്ത ഇ.വി.എം കള്‍ സുരക്ഷിതമായി തിരികെ റിസപ്ഷന്‍ സെന്ററുകളിലേക്കും എത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കും

ഒരു കമ്പനി കേന്ദ്ര സേന (സി ഐ എസ് എഫ്) ജൂണ്‍ നാലിന്  ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു കമ്പനി എ.പി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ എത്തിയിട്ടുണ്ട്. ആകെ 1200 ഓളം പോലീസ് ഉദ്യോഗസ്ഥരെ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയോഗിക്കും. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 7 ലൊക്കേഷനുകളിലായി 14 പോളിംഗ് ബൂത്തുകളെ ക്രിട്ടിക്കല്‍ ബൂത്തുകളായി പരിഗണിച്ച് സി.എ പി.എഫ് ന്റെ 40 സേനാംഗങ്ങളെ ഉപയോഗിച്ച് പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റ്യൂൺ.എ.പി.എഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ആറ് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് പ്ലാറ്റ്യൂൺ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

സംസ്ഥാന അതിര്‍ത്തിയായ വഴിക്കടവ് നാടുകാണിയില്‍ ഇലക്ഷന്‍ തീരുന്നതു വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഒരു സബ് ഇന്‍സ്‌പെക്ടറും മൂന്നു പേലീസുദ്യോഗസ്ഥരും സി.എ. പി. എഫ് സേനാ വിഭാഗത്തിന്റെ സഹകരണത്തോടെ കര്‍ശന വാഹന പരിശോധന നടത്തി അനധികൃതമായി കടത്തികൊണ്ടു വരുന്ന മദ്യം, മയക്കു മരുന്ന് പണം മുതലായവ പിടികൂടി നടപടി സ്വീകരിച്ചു വരുന്നുണ്ട്.

ജില്ലയിലുടനീളം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍  സൈബര്‍ സെല്ലിന്റെയും, സൈബര്‍ പോലീസ് സ്റ്റേഷന്റെയും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ സൈബര്‍ ഇടങ്ങളില്‍ പട്രോളിംഗ് നടത്തി എം സി.സി ക്ക് വിരുദ്ധമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു വരുന്നുണ്ട്. എം. സി. സി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ലയില്‍ എം. സി. സി നിലവില്‍ വന്നതിന് ശേഷം 3.45 കിലോ കഞ്ചാവ്, 0.3 മി.ഗ്രാം എം ഡി എം എ, 13 ലിറ്റര്‍ ഐ എം എഫ് എല്‍, 29,04,100 രൂപ, 30 ലിറ്റര്‍ വാഷ്, 2.44 ഗ്രാം ന് ഹാശിഷ് ഓയില്‍, 0.9 ഗ്രം ഹെറോയിന്‍ എന്നിവ പിടികൂടി. കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരു നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടിയതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രല്‍ ഒഫന്‍സുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് 1951 ലെ 125, 126, 127, 127(A), 128, 129, 130, 131, 132, 133, 134, 134(A), 134(B), 135, 135(A). 135(B), 136 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ബി.എന്‍. എസ് ലെ വിവിധ വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കാറ്റിലും മഴയിലും സർവ നാശം,​ വീടിന്റെ മേൽക്കൂര പറന്നുപോയി

കഴക്കൂട്ടം: ഇന്ന് രാവിവെ ഒൻപത് മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും...

വെള്ളക്കെട്ട്: പ്രതിഷേധ സമരം സംഘടിപ്പിച്ചു

തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണിയാപുരം...

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകുന്നു

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ആശാ...

സീതയുടെ മരണം കാട്ടാന ആക്രണത്തിലല്ല; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്

ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തി....
Telegram
WhatsApp