
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്. ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞാണ് മുക്കുപണ്ടം പണയം വച്ചത്. സംഭവത്തിൽ ഒരാൾ പിടിയിൽ. ആറ്റുകാൽ സ്വദേശി കൃഷ്ണകുമാറാണ് (58)പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇയാളെ നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന സ്വർണപ്പണയ സ്ഥാപനത്തിൽ ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാർച്ചിലാണ് തട്ടിപ്പ് നടത്തിയത്. ഭാര്യയ്ക്ക് അപകടം പറ്റി ആശുപത്രിയിൽ അഡ്മിറ്റാണെന്നും എത്രയും വേഗം സ്വർണം വച്ച് പണം തരണമെന്നും ആവശ്യപ്പെട്ടാണ് ഇയാളെ സ്ഥാപനത്തിൽ എത്തിയത്.
ഇയാൾ വ്യാജ പേരും മേൽവിലാസവുമാണ് അവിടെ നൽകിയത്. ആധാർ കാർഡ് അടുത്ത ദിവസം കൊണ്ടുവരുമെന്നും പറഞ്ഞ് അവരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇയാളുടെ അവസ്ഥ കണ്ടാണ് സ്ഥാപന ജീവനക്കാർ ഇയാൾക്ക് പണം നൽകിയത്.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ നൽകിയ 16 ഗ്രാം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. സമാന രീതിയിൽ ബാലരാമപുരത്തും മറ്റ് സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.







