
തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗൻവാടിയിൽ നിന്ന് നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലി. വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിലാണ് പല്ലിയുടെ ജഡം കണ്ടതായി ആരോപണം ഉയർന്നത്.
അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത് അമൃതം പൊടിയിൽ നിന്നും ഉണ്ടായ പ്രശ്നമാണെന്ന് മനസിലാക്കാതെ വീണ്ടും ഇത് നൽകുകയായിരുന്നു.
ഒടുവിൽ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് കുടുംബം അങ്കണവാടി ടീച്ചറെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.







