
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നെടുമങ്ങാട് സ്വദേശി ശാലിനി(32)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശാലിനിയന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ സ്ഥാനാർത്ഥിയായി ശാലിനിയെ പരിഗണിച്ചിരുന്നു. എന്നാൽ അവസാനം ശാലിനിയെ നേതൃത്വം തഴഞ്ഞുവെന്നാണ് വിവരം. ഇതേ തുടർന്നാണ് ആത്മഹത്യ ശ്രമം എന്നാണ് വിവരം. നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിലെ സജീവ പ്രവർത്തകയായിരുന്നു ശാലിനി.
ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ശാലിനി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ശാലിനിയുടെ മകനാണ് ആദ്യം ഇത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശാലിനി നിലവില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശാലിനി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.







