
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പാലോട് – പ്ലാവറ സ്വദേശിനി സിമി സന്തോഷ് (44) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സിമിയുടെ മരണം സ്ഥിതീകരിച്ചത്. കടയിലെ ജീവനക്കാരിയാണ് സിമി. ഇന്നലെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചിരുന്നു. നവാസാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റിരുന്നത്. ഇതിൽ ഒരാൾ ചികിത്സയിൽ കഴിയുകയാണ്.
ഡിസംബർ 14 നാണ് അപകടം നടന്നത്. നെടുമങ്ങാട് അഴീക്കോടുള്ള ഒറേസാ ഹോട്ടലിലാണ് അപകടം നടന്നത്. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.







